കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്നു. ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 11.30ന് മരിച്ചു. ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Trending
- ബാസ്റെക് അറുപതാം വാർഷികം ആഘോഷിച്ചു
- ഫ്രാന്‍സില്‍ മാക്രോണിനു തിരിച്ചടി, ആദ്യഘട്ടത്തില്‍ തീവ്ര വലതു പക്ഷം മുന്നില്‍
- ഭരണവിരുദ്ധ വികാരത്തിന്റെ കാരണം പഠിക്കാൻ സിപിഎം കേന്ദ്രനേതൃത്വം; തെറ്റുതിരുത്തലിന് മാർഗരേഖ തയ്യാറാക്കും
- പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ. എ.എ. ഹക്കിമിന്
- എല്‍.ഡി.എഫിനെ നയിക്കാൻ സി.പി.എമ്മിന് അര്‍ഹതിയില്ലെന്ന് സി.പി.ഐ. തിരിച്ചറിയണം: എം.എം. ഹസന്
- ‘എന്നെ ബലിയാടാക്കി, ആക്രമിക്കപ്പെട്ടപ്പോൾ അമ്മയിൽ നിന്നു പോലും ഒരാൾ പിന്തുണച്ചില്ല’: ഇടവേള ബാബു
- ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരത്തിലേക്ക്
- സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം: കണ്ണൂരിൽ സി.പി.എം. ബ്രാഞ്ച് അംഗത്തെ പുറത്താക്കി