തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസറെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഷിജുകുമാർ എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി പട്ടം പ്ലാമൂട്ടിലായിരുന്നു സംഭവം. വിദ്യാർത്ഥിനികൾ ബഹളംവച്ചയോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിയിരുന്നു.അടുത്തിടെ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ രാത്രി നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് വയലിക്കട ചന്ദ്രികാഭവനിൽ മുത്തുരാജിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. രാത്രി 10.30ഓടെ കോട്ടൺഹിൽ സ്കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ഓട്ടോയുമായി എത്തിയ ഇയാൾ മുകൾനിലയിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മുത്തുരാജ് സ്ഥലംവിട്ടു. മുത്തുരാജിന്റെ ഓട്ടോയുടെ നമ്പരും അടയാളങ്ങളും സഹിതം വിദ്യാർത്ഥിനികൾ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മുത്തുരാജിനെ അറസ്റ്റുചെയ്തത്.
Trending
- ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
- കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന
- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
- ആര് ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്
- ബഹ്റൈനിലെ ഏക എസ്.ആർ.സി. അംഗീകൃത മെറ്റബോളിക് ആൻ്റ് ബാരിയാട്രിക് സർജറി സെന്റർ ഓഫ് എക്സലൻസായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ
- ഷിഫ അല്‍ ജസീറയില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷം.
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 54മത് ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
