ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ വളർന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഹിന്ദി വിവേക് മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ പൂർത്തിയായിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ എല്ലാ പരിഷ്കാരങ്ങളും പകുതി വേവിച്ച നിലയിലാണ്. അടൽ ബിഹാരി വാജ് പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അടിസ്ഥാന സൗകര്യവികസനത്തിനും ടെലികോമിനും ഊന്നൽ നൽകിയതായി ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി പോലുള്ള വലിയ പരിഷ്കാരങ്ങൾ നടപ്പാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. മോദി സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്യാസ് കണക്ഷനുകളും എൽഇഡി ലൈറ്റുകളും ഇപ്പോൾ വ്യാപകമായി ലഭ്യമാണ്. ജനങ്ങൾക്ക് നേരിട്ടുള്ള പണ കൈമാറ്റ പദ്ധതി നടപ്പാക്കിയതോടെ കുറഞ്ഞത് 2 ട്രില്യൺ രൂപയെങ്കിലും തെറ്റായ കൈകളിൽ എത്തുന്നത് തടഞ്ഞതായി നിർമ്മല സീതാരാമൻ പറഞ്ഞു.
Trending
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍