കൊച്ചി: ഐഎസ് കേസിൽ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജക്ക് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിച്ചിട്ടുണ്ട്. 2016 ഒക്ടോബർ അഞ്ചിനാണ് സുബ്ഹാനിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക, ഗൂഡോലോചന നടത്തുക, ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയാകുക, ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുബ്ഹാനി ഹാജ 2014 ലാണ് ഭീകരപ്രവർത്തനങ്ങൾ നടത്താനായി ഐഎസിൽ ചേരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേർന്ന് ഇയാൾ ഇറാഖിൽ പോയത്. ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ എത്തി ഇയാൾ ആയുധ പരീശീലനം നേടിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
Trending
- ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
- വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം
- പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
- കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍