കൊച്ചി: ഐഎസ് കേസിൽ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജക്ക് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിച്ചിട്ടുണ്ട്. 2016 ഒക്ടോബർ അഞ്ചിനാണ് സുബ്ഹാനിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക, ഗൂഡോലോചന നടത്തുക, ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയാകുക, ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുബ്ഹാനി ഹാജ 2014 ലാണ് ഭീകരപ്രവർത്തനങ്ങൾ നടത്താനായി ഐഎസിൽ ചേരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേർന്ന് ഇയാൾ ഇറാഖിൽ പോയത്. ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ എത്തി ഇയാൾ ആയുധ പരീശീലനം നേടിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്