പത്തനംതിട്ട : പട്ടികജാതി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 31കാരന് 48 വർഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കൊടിത്താനം അമര കിഴക്കേകുന്നിൽ വീട്ടിൽ നിന്ന് പുറമറ്റം കരിങ്കുറ്റിമലയിൽ വന്നുതാമസിക്കുന്ന കള്ളാട്ടിൽ റിജോമോൻ ജോണി (സനീഷ് -31) നാണ് ശിക്ഷ ലഭിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം. 2020 മുതലാണ് കേസിനാസ്പദമായ സംഭവം.വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ് റിജോമോൻ. ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. ഇതിനിടെ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽ നിന്ന് പെൺകുട്ടി പ്രതിയെ വിളിച്ചിരുന്നത് മുതലാക്കി ചങ്ങാത്തം സ്ഥാപിക്കുകയും അവരുമായി ഒളിച്ചോടുകയും ചെയ്തു.ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോയി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പൊലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്തു. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്.വിനോദാണ് അന്വേഷണം നടത്തിയത്. അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത് ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറാണ്.
Trending
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.

