പത്തനംതിട്ട : പട്ടികജാതി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 31കാരന് 48 വർഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കൊടിത്താനം അമര കിഴക്കേകുന്നിൽ വീട്ടിൽ നിന്ന് പുറമറ്റം കരിങ്കുറ്റിമലയിൽ വന്നുതാമസിക്കുന്ന കള്ളാട്ടിൽ റിജോമോൻ ജോണി (സനീഷ് -31) നാണ് ശിക്ഷ ലഭിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം. 2020 മുതലാണ് കേസിനാസ്പദമായ സംഭവം.വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ് റിജോമോൻ. ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. ഇതിനിടെ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽ നിന്ന് പെൺകുട്ടി പ്രതിയെ വിളിച്ചിരുന്നത് മുതലാക്കി ചങ്ങാത്തം സ്ഥാപിക്കുകയും അവരുമായി ഒളിച്ചോടുകയും ചെയ്തു.ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോയി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പൊലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്തു. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്.വിനോദാണ് അന്വേഷണം നടത്തിയത്. അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത് ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറാണ്.
Trending
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
- മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം:പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു;അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
- ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
- അല്‍ ഫത്തേഹ് ഹൈവേ വീതികൂട്ടൽ ആരംഭിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
- ബഹ്റൈൻ കിരീടാവകാശിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.