ചേർപ്പ്: ചിറയ്ക്കലിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായി കേരള പൊലീസ് മുംബയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു. പ്രതിയുമായി ട്രെയിൻ മാർഗമാണ് വരുന്നത്. മമ്മസ്രയിലത്ത് സഹാറിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ചിറയ്ക്കൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുലി(34) നെ ഇന്നലെയാണ് മുംബയ് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് അറസ്റ്റിന് സഹായകമായത്. ഗൾഫിൽ നിന്ന് വരുന്നതിനിടെ എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും.കഴിഞ്ഞ ഫെബ്രുവരി 18ന് രാത്രി വനിതാസുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹാറിനെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചത്. പ്രതികളെ സഹായിച്ചവരടക്കം 14പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വനിതാ സുഹൃത്തിനെയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. സദാചാര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂർക്കനാട് സ്വദേശി കാരണയിൽ വീട്ടിൽ ജിഞ്ചുവാണ് ഇനി പിടിയിലാകാനുള്ളത്.
Trending
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി
- തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
