തിരുവനന്തപുരം: കടൽത്തീരത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് പിടിയിലായത്. പ്രസവിച്ചയുടനെ ജൂലി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ശുചിമുറിയ്ക്ക് പിന്നിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് നായ്ക്കൾ ജടം കടിച്ചുകൊണ്ട് പോയി കടൽത്തീരത്ത് ഇടുകയായിരുന്നു.ഇക്കഴിഞ്ഞ 18നാണ് നവജാത ശിശുവിന്റെ മൃതദേഹം കടൽത്തീരത്ത് നിന്നും കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയിൽ മുഴുവൻ പൊലീസ് പരിശോധന നടത്തി. അങ്ങനെ സംശയം ജൂലിയിലേയ്ക്കെത്തി. തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പോൾ ഇവരുടെ പ്രസവം അടുത്തിടെ നടന്നതായി കണ്ടെത്തിയത്. ശേഷം ഇവർ കുറ്റം സമ്മതിച്ചു. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. പതിമൂന്ന് വയസുള്ള ഒരു മകനുണ്ട്. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്.
Trending
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി
- ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം മോണ്ട്രിയലില് സ്ഥിതിവിവരക്കണക്ക് ശില്പശാല നടത്തി
- പഹല്‍ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ
- ‘സീസണ്‍സ്’ ടൂറിസം യാത്ര: മോസ്കോയിലെ റെഡ് സ്ക്വയറില്‍ ബഹ്റൈനി കുടുംബങ്ങള്‍ ദേശീയ പതാകയുയര്‍ത്തി
- പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി
- പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗം; സിസി മുകുന്ദനെ ഒഴിവാക്കിയതിൽ സിപിഐ