വയനാട് വാകേരിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ. കടുവയെ വെടിവച്ചു കൊല്ലുമെന്ന് ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാകേരി മൂട കൊല്ലിയിൽ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ തിരച്ചില്‍ പുനരാരംഭിച്ചു. പ്രജീഷ് കൊല്ലപ്പെട്ടതിന് സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ബത്തേരി, മേപ്പാടി, കല്പറ്റ ആര്.ആര്.ടി സംഘങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. പ്രജീഷിന്റെ പോസ്റ്റുമോർട്ടം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ രാവിലെ നടക്കും. ഇന്നലെ ഉച്ചയ്ക്ക് പുല്ലരിയാനായി പോയ പ്രജീഷ് വൈകുന്നേരം ആയിട്ടും തിരികെയെത്തിയിരുന്നില്ല. അന്വേഷിച്ചിറങ്ങിയ സഹോദരനും നാട്ടുകാരും വൈകിട്ട് നാലരയോടെ സമീപത്തെ വയലിൽ നിന്നാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Trending
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം
- കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു
- ‘കൈയില്‍ നിന്ന് കൈയിലേക്ക്’; ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ കരകൗശല പ്രദര്‍ശനം തുടങ്ങി
- 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്ധനം നല്‍കില്ല; നിര്‍ണായക തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍
- കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം; തട്ടിയെടുത്തത് ലക്ഷങ്ങള്‍, യുവതി പിടിയിൽ
- തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല; പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും
- ബഹ്റൈന്‍ സനദിലെ മനാര്‍ അല്‍ ഹുദ പള്ളിയുടെ നവീകരണം സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി
- നഗ്നചിത്രം പകര്‍ത്തി, സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി, പീഡനം; വ്ളോഗർ പിടിയില്‍