തിരുവനന്തപുരം: നവകേരള സദസ്സിന് അന്ത്യകൂദാശ നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവന അവര്‍ക്കുതന്നെ ചേരുന്നതാണെന്ന് പരിഹസിച്ച് മന്ത്രി വി.എന്‍ വാസവന്. ബിവറേജസിന് മുന്നില്‍ കൂടുന്ന ഖദര്‍ ധാരികള്‍ പോലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സദസ്സിന് ഉണ്ടായിട്ടില്ലെന്നും ആ പാര്‍ട്ടി അവസാനിക്കാന്‍ പോകുന്നുവെന്നും വാസവന് വിമര്‍ശിച്ചു. ഇരമ്പിയാര്‍ക്കുന്ന ജനസമൂഹം കേരളമാകെ ഒഴുകിയെത്തിയപ്പോള്‍ യഥാര്‍ഥത്തില്‍ സായാഹ്നങ്ങളില്‍ ബിവറേജസിന് മുന്നില്‍ കൂടുന്ന ഖദര്‍ ധാരികള്‍ പോലും അവരുടെ ജനവിരുദ്ധ സദസ്സുകളില്‍ ഉണ്ടായിരുന്നില്ല. പത്തോ അമ്പതോ നൂറോ പേരേ വെച്ചിട്ട് ഇരമ്പിയാര്‍ത്തുവരുന്ന ജനസമൂഹത്തെ അവര്‍ നേരിടുമെന്നാണ് പറയുന്നത്. നവകേരള സദസ്സ് വിജയിച്ചുകഴിഞ്ഞപ്പോള്‍ അതിനെതിരായി മാധ്യമങ്ങള്‍ വഴി കലാപമുണ്ടാക്കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി ഏതെങ്കിലും തരത്തില്‍ കലാപം ഉണ്ടാക്കാനോ ജനങ്ങളെ സ്വാധീനിക്കാനോ 10 പേരെ കൂട്ടി ഒരു പരിപാടി നടത്താനോ കോണ്‍ഗ്രസിന് കഴിഞ്ഞോ എന്നും അവര്‍ എന്തിനാണ് ഇപ്പോള്‍ ഈ ബഹളമുണ്ടാക്കുന്നതെന്നും വാസവന് ചോദിച്ചു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി