മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി.
2024 മെയ് 16ന് രാജ്യത്ത് നടന്ന 33ാമത് അറബ് ഉച്ചകോടിയില്‍ ലഭിച്ച ബഹ്റൈന്റെ അധ്യക്ഷപദവിയുടെ സമാപനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.
ബഹ്റൈന്റെ വികസനത്തെ പിന്തുണയ്ക്കുന്നതിലും അതിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ദേശീയ മാധ്യമങ്ങള്‍ വഹിച്ച നിര്‍ണായക പങ്കിനെ ഡോ. അല്‍ സയാനി പ്രശംസിച്ചു.
ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍, പലസ്തീന് വിഷയത്തില്‍ താന്‍ ശക്തമായി ഊന്നല്‍ നല്‍കിയതായും പലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതായും അല്‍ സയാനി പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനും സംഭാഷണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനും ഏകീകൃത അറബ്, അന്തര്‍ദേശീയ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Trending
- ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് മോദി, പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍
- 27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
- ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം പുകയുന്നു, തീക്കളിയിൽ ഒറ്റപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു, കൈകഴുകി ട്രംപ്
- ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി
- കേരള സർവകലാശാലയിലെ തർക്കം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി, പോരിനിടയിലും വിസിയെ പുരസ്കാരം വാങ്ങാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
- പതിനേഴാമത് ജി.സി.സി. സായുധ സേനാ ഭരണ, മാനവശേഷി കമ്മിറ്റി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും സംയുക്ത യോഗം ചേര്‍ന്നു
- ഖലാലിയില്‍ അവന്യൂ 38 തുറന്നു