കോട്ടയം: മോഷണം ആരോപിച്ച് വീട്ടമ്മയെ മർദ്ദിച്ച വ്യാപാരി വിഷം ഉള്ളിൽ ചെന്ന നിലയിൽ. കോട്ടയം കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം പി ജോയിയെയാണ് (65) എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ജോയിയെ പൊലീസെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്.ഇന്നലെ രാവിലെ ഒൻപതരയോടെ ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ നെടുംകുന്നം സ്വദേശിയായ വീട്ടമ്മയ്ക്കാണ് ദുരനുഭവമുണ്ടായത്. തന്റെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാൻഡിനുള്ളിൽവച്ച് ജോയ് വീട്ടമ്മയുടെ മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോട് വീട്ടമ്മ ഫോൺ മോഷ്ടിച്ചതായി ജോയ് പറഞ്ഞു. തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ പരസ്പരം മാറിയതാണെന്ന് കണ്ടെത്തി.ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനുശേഷം പണം നൽകുന്നതിനിടയിൽ വീട്ടമ്മ സ്വന്തം ഫോൺ മേശപ്പുറത്ത് വയ്ക്കുകയും മടങ്ങുന്നതിനിടെ തിരക്കിനിടയിൽ ജോയിയുടെ ഫോൺ മാറിയെടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോൺ കടയിൽ നിന്ന് കണ്ടെത്തി. തുടർന്ന് തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയ് സമ്മതിക്കുകയും പിന്നാലെ പൊലീസിൽ പരാതി നൽകാതെ വീട്ടമ്മ മടങ്ങിപ്പോവുകയും ചെയ്തു. സംഭവത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാകാം ജോയ് വിഷം കഴിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Trending
- ബൈക്കപകടം: ആഫ്രിക്കക്കാരന് മരിച്ചു
- ബഹ്റൈന്‍ കിരീടാവകാശി യു.എ.ഇ. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
- ആര്.എം.എസ്. അന്താരാഷ്ട്ര പീഡിയാട്രിക്സ് സമ്മേളനം നടത്തി
- റോയല്‍ ഗാര്‍ഡിന്റെ അല്‍ റൗദ റണ്ണിംഗ് ട്രാക്ക് ഉദ്ഘാടനം ചെയ്തു
- സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സമ്മേളനത്തിനും പ്രദര്‍ശനത്തിനും തുടക്കമായി
- ഇന്ത്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ബഹ്റൈന്‍ പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു
- മൊറോക്കോയിലെ വെള്ളപ്പൊക്കം: ബഹ്റൈന്‍ അനുശോചിച്ചു

