തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ പിജി ഡോക്ടർമാർ സമരത്തിൽ. സുരക്ഷ ഒരുക്കുക, ജോലി സമയം ക്രമീകരിക്കുക, സ്റ്റൈപ്പൻഡ് വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപി ബഹിഷ്കരിച്ചുള്ള സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കും എന്നാണ് മുന്നറിയിപ്പ്. പിജി ഡോക്ടർമാരുടെ സ്റ്റൈപ്പൻഡ് വർധന നടപ്പാക്കിയത് 2019ലാണ്. നാല് ശതമാനം വർധന വർഷംതോറും ഉണ്ടാകുമെന്നുള്ള സർക്കാർ ഉറപ്പ് പാഴായി. സുരക്ഷ ഒരുക്കും എന്നുള്ള ഉറപ്പും നടപ്പായില്ല. 48 മുതൽ 72 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി എടുക്കേണ്ട അവസ്ഥ. ഇതിൽ പ്രതിഷേധിച്ച് ആണ് പിജി ഡോക്ടർമാരുടെ സമരം. മെഡിക്കൽ പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് സമരം. സമരം 24 മണിക്കൂർ വരെയെന്നാണ് സൂചന. നാളെ രാവിലെ എട്ടുമണി വരെ. ഒപിയിലും കിടത്തി ചികിത്സ വിഭാഗത്തിലും ഇവരുടെ സേവനം ലഭ്യമാകില്ല. ലേബർ വാർഡ് ഐസിയു എന്നീ വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
Trending
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
- ബഹ്റൈൻ പോസ്റ്റ് പുതിയ സ്റ്റാമ്പ് ആൽബം പുറത്തിറക്കി
- അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്
- ‘സത്യം ആളുകള്‍ അറിയണം’; കമ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായെന്ന് അമിത് ഷാ
- ‘ഏഴരക്കോടിയല്ല, അതിൽ കൂടുതൽ ചെലവ് വന്നാലും താൻ ഏറ്റെടുക്കും’, സമസ്തക്ക് യൂസഫലിയുടെ വമ്പൻ വാഗ്ദാനം; മനോഹരമായ പള്ളി നിർമിക്കും

