തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് വനിത ഐ.പി.എസ് ഓഫീസർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ വനിതകൾ ബുധനാഴ്ച രാവിലെ പത്തര മണിക്ക് ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തും. റിപ്പോർട്ട് പഠിക്കാനും നടപടി നിർദ്ദേശിക്കാനും വനിത ഐ.പി.എസ് ഓഫീസറെ സർക്കാർ നിയോഗിക്കണം. ഏറ്റവും തിളക്കവും പ്രതിഫലവുമുള്ള മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടും വനിത മന്ത്രിമാർ പ്രതികരിക്കുന്നില്ല. റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. ഇവരാണ് യഥാർത്ഥ സ്ത്രീ വിരോധികൾ. റിപ്പോർട്ടിൻമേൽ എന്ത് നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തതും ദുരൂഹമാണെന്നും ജെബി മേത്തർ പറഞ്ഞു.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സമന്വയം 2025 ആഘോഷമാക്കി ബഹ്റൈൻ
- ബഹ്റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു
- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍