പനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള വടക്കൻ ഗോവയിലെ റസ്റ്ററന്റിന് മദ്യ ലൈസൻസ് ലഭിച്ചത് അനധികൃതമാണെന്ന പേരിൽ വിവാദം പുകയുന്നു. മരിച്ചയാളുടെ പേരിലാണ് ലൈസൻസ് പുതുക്കിയതെന്നാണ് ആരോപണം. ഇതേതുടർന്ന് ഗോവ എക്സൈസ് കമ്മീഷണർ നാരായൺ എം. ഗാഡ് ലൈസൻസ് റദ്ദാക്കാൻ പാടില്ല എങ്കിൽ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സ്മൃതി ഇറാനിയുടെ മകൾ സോയേഷ് ഇറാനിയുടെ ആഡംബര റെസ്റ്റോറന്റായ സില്ലി സോൾസ് കഫെ ആൻഡ് ബാർ ഗോവയിലെ അസൻഗൗവിലാണ് സ്ഥിതി ചെയ്യുന്നത്. ബാറിന്റെ ലൈസൻസ് വ്യാജ രേഖകൾ നൽകി ഉടമകൾ ഏറ്റെടുത്തെന്ന അഭിഭാഷകൻ ഐറിസ് റോഡ്രിഗസ് നൽകിയ പരാതിയിൽ ജൂലൈ 21 നാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചത്. കേസ് ജൂലൈ 29ന് കോടതി പരിഗണിക്കും. കഴിഞ്ഞ മാസമാണ് ലൈസൻസ് പുതുക്കിയത്. ലൈസൻസിന്റെ ഉടമ ആന്റണി ഡി ഗാമ 2021 മെയ് 17ന് അന്തരിച്ചു. ദിഗമയുടെ ആധാർ കാർഡിലെ വിവരങ്ങൾ അനുസരിച്ച് ഇയാൾ മുംബൈയിലെ വിലെ പാർലെ സ്വദേശിയാണ്. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് റോഡ്രിഗസിന് മരണ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല