പനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള വടക്കൻ ഗോവയിലെ റസ്റ്ററന്റിന് മദ്യ ലൈസൻസ് ലഭിച്ചത് അനധികൃതമാണെന്ന പേരിൽ വിവാദം പുകയുന്നു. മരിച്ചയാളുടെ പേരിലാണ് ലൈസൻസ് പുതുക്കിയതെന്നാണ് ആരോപണം. ഇതേതുടർന്ന് ഗോവ എക്സൈസ് കമ്മീഷണർ നാരായൺ എം. ഗാഡ് ലൈസൻസ് റദ്ദാക്കാൻ പാടില്ല എങ്കിൽ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സ്മൃതി ഇറാനിയുടെ മകൾ സോയേഷ് ഇറാനിയുടെ ആഡംബര റെസ്റ്റോറന്റായ സില്ലി സോൾസ് കഫെ ആൻഡ് ബാർ ഗോവയിലെ അസൻഗൗവിലാണ് സ്ഥിതി ചെയ്യുന്നത്. ബാറിന്റെ ലൈസൻസ് വ്യാജ രേഖകൾ നൽകി ഉടമകൾ ഏറ്റെടുത്തെന്ന അഭിഭാഷകൻ ഐറിസ് റോഡ്രിഗസ് നൽകിയ പരാതിയിൽ ജൂലൈ 21 നാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചത്. കേസ് ജൂലൈ 29ന് കോടതി പരിഗണിക്കും. കഴിഞ്ഞ മാസമാണ് ലൈസൻസ് പുതുക്കിയത്. ലൈസൻസിന്റെ ഉടമ ആന്റണി ഡി ഗാമ 2021 മെയ് 17ന് അന്തരിച്ചു. ദിഗമയുടെ ആധാർ കാർഡിലെ വിവരങ്ങൾ അനുസരിച്ച് ഇയാൾ മുംബൈയിലെ വിലെ പാർലെ സ്വദേശിയാണ്. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് റോഡ്രിഗസിന് മരണ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.
Trending
- ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
- വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം
- പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
- കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍