മൈക്രോസോഫ്റ്റിനു പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവരം സുന്ദർ പിച്ചൈ ഇമെയിൽ വഴിയാണ് അറിയിച്ചത്.
ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ച കടുത്ത തീരുമാനങ്ങൾ എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അവിശ്വസനീയമായ വളർച്ചക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാൽ വ്യത്യസ്തമായ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഗൂഗിളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള പ്രാരംഭ പ്രക്രിയ അമേരിക്കയിൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ, മറ്റ് രാജ്യങ്ങളിലെ, ഒരുപക്ഷേ ഇന്ത്യയിലെ പോലും ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. യുഎസിലെ ജീവനക്കാർക്ക് ഇതിനകം തന്നെ ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു.
