ന്യൂഡൽഹി: വിവാദ സിനിമയായ ദി കേരള സ്റ്റോറിയുടെ പ്രദർശനത്തിനെതിരെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീം കോടതിയിലെത്തിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുൻപാകെയാണ് അഭിഭാഷകൻ വിഷയം ഉന്നയിച്ചത്.വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്ത് വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാനായിരുന്നു നിസാം പാഷ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിലെ അപേക്ഷയായി കേരള സ്റ്റോറി പരിഗണിക്കാൻ ബെഞ്ച് വിസമ്മതിച്ചു. സെൻസർ ബോർഡിന്റെ അനുമതിയോടെയാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയെയോ ഉത്തരവാദിത്തപ്പെട്ട മറ്റ് സംവിധാനങ്ങളെയോ സമീപിച്ചുകൂടെയന്നും കോടതി ചോദിച്ചു. പരാതിക്കാരന് നേരിട്ട് ഈ വിഷയത്തിൽ സുപ്രീം കോടതിയിയെ എങ്ങനെ സമീപിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ആരാഞ്ഞു.അതേസമയം, കേരള സ്റ്റോറി സിനിമയുടെ ട്രെയിലറിന്റെ ട്രാൻസ്ക്രിപ്റ്റ് സുപ്രീം കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇതിനോടകം 16 ദശലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ ഉടൻ തന്നെ വിശദമായി ഹർജി ഫയൽ ചെയ്യുമെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. നാളെ ചീഫ് ജസ്റ്റിസിന് മുൻപാകെ വിഷയം ഉന്നയിച്ചാലും അതിൽ തീരുമാനം ഉണ്ടാകുന്നതിന് മുൻപ് ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്