മുംബൈ: ഗണേശോത്സവത്തിനിടെ ലേസർ ലൈറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് 65 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗവിദഗ്ദ്ധരുടെ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലേസർ ലൈറ്റുകളുടെ ഉപയോഗം ഹോർമോൺ മാറ്റങ്ങളിലേക്ക് നയിച്ചുവെന്നും ഇത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ അവസ്ഥയ്ക്ക് കാരണമായെന്നും (രക്തത്തിലെ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന ഒരു അവസ്ഥ), നേത്രരോഗ വിദഗ്ധരുടെ സംഘടനാ നേതാവ് ഡോ. അഭിജിത് ടഗാരേ പറഞ്ഞു.
‘ലേസർ ലൈറ്റുകൾ അടിച്ചുകൊണ്ടിരിക്കെ നിരവധി ആളുകൾ മണിക്കൂറുകളോളം നൃത്തം ചെയ്യുകയായിരുന്നു. ഇത് റെറ്റിനയിൽ രക്തസ്രാവത്തിന് കാരണമായി. ഇതാണ് പിന്നീട് കാഴ്ച നഷ്ടപ്പെടാനും കാരണമായത്’, ഡോക്ടർ പറഞ്ഞു.
Trending
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി

