മുംബൈ: ഗണേശോത്സവത്തിനിടെ ലേസർ ലൈറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് 65 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗവിദഗ്ദ്ധരുടെ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലേസർ ലൈറ്റുകളുടെ ഉപയോഗം ഹോർമോൺ മാറ്റങ്ങളിലേക്ക് നയിച്ചുവെന്നും ഇത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ അവസ്ഥയ്ക്ക് കാരണമായെന്നും (രക്തത്തിലെ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന ഒരു അവസ്ഥ), നേത്രരോഗ വിദഗ്ധരുടെ സംഘടനാ നേതാവ് ഡോ. അഭിജിത് ടഗാരേ പറഞ്ഞു.
‘ലേസർ ലൈറ്റുകൾ അടിച്ചുകൊണ്ടിരിക്കെ നിരവധി ആളുകൾ മണിക്കൂറുകളോളം നൃത്തം ചെയ്യുകയായിരുന്നു. ഇത് റെറ്റിനയിൽ രക്തസ്രാവത്തിന് കാരണമായി. ഇതാണ് പിന്നീട് കാഴ്ച നഷ്ടപ്പെടാനും കാരണമായത്’, ഡോക്ടർ പറഞ്ഞു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു