ജനീവ: തൊഴിലാളി സംഘടനാ സ്വാതന്ത്ര്യത്തിനും സാമൂഹിക സംവാദങ്ങൾക്കും ബഹ്റൈൻ നൽകുന്നത് മികച്ച പിന്തുണയാണെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയരക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ. സ്വിറ്റ്സർലാൻഡിൽ നടന്ന 112ആം അന്തർദേശിയ ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പുറമെ തൊഴിലില്ലായ്മാ ഇൻഷുറൻസ്, വേതന സംരക്ഷണ നടപടികൾ എന്നിവ നടപ്പാക്കുകയും തൊഴിലാളികൾക്ക് നിയമ സംരക്ഷണം നൽകുകയും ചെയ്യുന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ പിന്തുണയോടെയും നടപ്പാകുന്ന സമഗ്ര വികസന പദ്ധതികൾ സാമൂഹ്യ സുരക്ഷിതത്വത്തിന് ശക്തമായ അടിത്തറയൊരുക്കിയിട്ടുണ്ട്. ഉൽപാദന മേഖലയിൽ സുപ്രധാന പങ്കാളികളായ സർക്കാരും തൊഴിൽ ദാതാക്കളും തൊഴിലാളികളും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം
- ഔദ്യോഗിക പദങ്ങളുപയോഗിച്ച് തട്ടിപ്പ്: സന്ദേശങ്ങങ്ങളോട് പ്രതികരിക്കരുതെന്ന് ഐ.ജി.എ.
- ‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ്
- ഒത്തുതീർപ്പിലോക്കോ ? ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ പിൻവാങ്ങാമെന്ന് ഇറാൻ
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തില്‍
- ജാഗ്രത പാലിക്കുക: സംഘര്‍ഷബാധിത പ്രദേശങ്ങളിലെ ബഹ്റൈനികളോട് വിദേശകാര്യ മന്ത്രാലയം