മനാമ: ബഹ്റൈനിൽ ആരംഭിച്ച രണ്ട് മാസത്തെ ഉച്ചസമയത്തെ തൊഴിൽനിയന്ത്രണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ വ്യക്തമാക്കി. തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനികൾ ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴിൽ വകുപ്പ് നിരവധി വർക്ക് സൈറ്റുകളിൽ സന്ദർശനം നടത്തി. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് കൺസ്ട്രക്ഷൻ അടക്കമുള്ള പണികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് പുറം ജോലിയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. ഉച്ചക്കും 12 മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് നിരോധനം. പ്രഥമശുശ്രൂഷ സംബന്ധിച്ച കാര്യങ്ങളിൽ തൊഴിലാളികൾക്ക് അവബോധം ഉണ്ടാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം 99.87 ശതമാനം കമ്പനികളും നിയമം പാലിച്ചിരുന്നു. നിയന്ത്രണം ലംഘിച്ച പരാതികളിൽ 52 പേർക്കെതിരെ നടപടിയെടുത്തിരുന്നു. 27 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം മൊത്തം 19,841 പരിശോധനകൾ നടന്നു. ഈ വർഷം തൊഴിലാളികളുടെ താൽപര്യങ്ങളും സുരക്ഷിതത്വവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് അധികാരികൾ പറഞ്ഞു. നിയമലംഘകർക്ക് മൂന്നു മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ 500 ദീനാറിനും 1000 ദീനാറിനും ഇടയിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
Trending
- എൽ.എം.ആർ.എ. കഴിഞ്ഞയാഴ്ച 817 പരിശോധകൾ നടത്തി; 141 നിയമലംഘകരെ നാടുകടത്തി
- 3000 കോടിയുടെ സ്റ്റീൽ കോംപ്ലക്സ് കൈമാറിയത് 25 കോടിക്ക്; പ്രതിഷേധവുമായി നാട്ടുകാർ
- അൽ ഹിലാൽ ഹോസ്പിറ്റൽ യോഗ ദിനം ആഘോഷിച്ചു
- അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും
- മനാമ അഗ്നിബാധ: ബാധിതരെ ചേർത്തു പിടിച്ചു സാമൂഹ്യ സംഘടനകൾ
- കരിപ്പൂരിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
- കേരളത്തിൽ ആദ്യ ന്യായ് സംഹിത കേസ് കൊണ്ടോട്ടിയിൽ ഹെൽമറ്റില്ലാ യാത്രയ്ക്ക്
- മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം