തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും ദേവസ്വം ബോർഡും ഭക്തരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷനും വനിതാ, ബാലാവകാശ കമ്മിഷനുകളും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമലയിൽ വരിക എന്നത് ഭക്തന്റെ ഭരണഘടനാ അവകാശമാണ്. ഭക്തന് കുടിവെളളം, ആഹാരം, താമസം, ചികിത്സ, ഗതാഗതം, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വവുമാണ്. ഇതൊന്നും ചെയ്യാതെ ഭക്തർ കൂടുതലായി എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്. എല്ലാകാലത്തും സ്ത്രീകളും കുട്ടികളും ശബരിമലയിൽ എത്താറുണ്ട്. എല്ലാവർഷവും 30ശതമാനം അധികം ഭക്തർ എത്തുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. എന്നിട്ടും മണ്ഡലകാലത്ത് മാത്രം അവലോകനയോഗം ചേരുകയും നട അടയ്ക്കുമ്പോൾ അവലോകനം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതി. സർക്കാരിന് അയ്യപ്പന്മാരുടെ പോക്കറ്റിലെ കാശുമതി. വിവിധ വകുപ്പുകൾ ശബരിമലയെ കറവപ്പശുവായാണ് കാണുന്നത്. കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും കെഎസ്ആർടിസിയുമെല്ലാം അയ്യപ്പൻകോള് എന്നാണ് കൊള്ളയെ വിശേഷിപ്പിക്കുന്നത്.
Trending
- സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥൻ; ശിവശങ്കറിന്റെ പേര് പറയാതെ പരാമർശിച്ച് പിണറായി
- വിദ്യാർത്ഥി മർദ്ദനത്തിനിരയായി മരിച്ച സംഭവം ദുഃഖകരം; നടന്നത് മുൻപേ പദ്ധതിയിട്ട ആക്രമണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
- ട്രംപിനെ ബഹ്റൈന്‍ അഭിന്ദിച്ചു
- സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ വിദ്യാർഥിനിക്ക് ദുരിത ജീവിതം
- പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, എഎസ്ഐ വിജിലൻസ് പിടിയിൽ
- പയ്യോളിയില്‍ നിയമ വിദ്യാര്‍ത്ഥിനിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- ഷഹബാസിന്റെ തലയ്ക്ക് ഗുരുതരപരിക്ക്, 5 പേർക്കെതിരേ കൊലക്കുറ്റം; ഉടൻ വിദ്യാര്‍ഥികളെ ഹാജരാക്കാൻ നിർദേശം
- താമരശ്ശേരിയിലെ വിദ്യാര്‍ത്ഥി സംഘട്ടനം: പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു