
മനാമ: മലയാള സാഹിത്യത്തിൻ്റെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ (91) വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യാതിഷ്ഠിത രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പത്ത് മണിയോടെ അന്തരിക്കുകയായിരുന്നു. സാഹിത്യവും , സിനിമയും , നാടകവും , പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയാണ് എം.ടി യാത്രയായതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത് കൊണ്ട് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് . പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പറഞ്ഞു. നിരവധി അവാർഡുകകളും പുരസ്ക്കാരങ്ങളുംനല്കി രാജ്യം ആദരിച്ച എം ടി മലയാള സാഹിത്യത്തിൻ്റെ അഭിമാനമായിരുന്നെന്നും അദ്ദേഹത്തിൻ്റെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും നാടിൻ്റെ ദുഖത്തിൽ കെ.പി. എഫ് അനുശോചനം രേഖപ്പെടുത്തുന്നതായും രക്ഷാധി കാരി സുധീർ തിരുന്നിലത്ത് , വൈസ് പ്രസിഡണ്ട് സജ്ന ഷനൂബ് , എക്സിക്യുട്ടീവ് മെമ്പർ സജിത്ത് വെള്ളി കുളങ്ങര എന്നിവർ അനുശോചന യോഗത്തിൽ കൂട്ടിച്ചേർത്തു സംസാരിച്ചു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങിൻ്റെ നിര്യാണത്തിലും കെ.പി എഫ് അനുശോചനം അറിയിച്ചു. എക്സിക്യുട്ടീവ് മെമ്പർമാരും കുടുംബാംഗങ്ങളും അനുശോചന യോഗത്തിൽ പങ്കെടുത്തു.
