കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എന്‍. പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍ ഉയർന്നു. ‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർ.എസ്.എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ഇന്നലെ വൈകീട്ടാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതാപനെതിരെ ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നത്. തോൽവിക്ക് പിന്നാലെ മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലുൾപ്പെടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
Trending
- അനധികൃതമായി പിടിച്ച 259 കിലോഗ്രാം ചെമ്മീന്‍ പിടികൂടി
- നിയമവിരുദ്ധമായി പിരിച്ചുവിട്ട 5 ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് വിധി
- അമേരിക്കന്‍ സ്കൂളില്‍ അറബി ഭാഷാ, ഇസ്ലാമിക വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു
- വിജയ്യുടെ അറസ്റ്റ് ഉടനില്ല; സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്
- ധനസഹായം പ്രഖ്യാപിച്ച് വിജയ്, ‘നിങ്ങളുടെ അരികിൽ നിൽക്കേണ്ടത് എന്റെ കടമ’; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നൽകും
- ബഹ്റൈന്‍ കിരീടാവകാശി വത്തിക്കാന്‍ സിറ്റിയും ഇറ്റലിയും സന്ദര്‍ശിക്കും
- ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ വേണം: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
- അറബ് ട്രോയിക്ക യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു