കൊച്ചി: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച ചരക്ക് കപ്പൽ സർവീസ് നിർത്തിവച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സർക്കാരിന് കഴിയില്ലെന്നും സർവീസ് നടത്താൻ പുതിയ കമ്പനിയെ തേടുകയാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാറിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിക്കിടെയാണ് കപ്പൽ സർവീസ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ അവസാന വാരത്തിലാണ് എംവി ഹോപ്പ് സെവൻ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം ഇൻസെന്റീവും വൈകിപ്പോയെങ്കിലും ഷിപ്പിംഗ് കമ്പനിക്ക് നൽകി. എന്നാൽ, നാല് മാസം മുമ്പ് സർവീസ് നിർത്തലാക്കി. കപ്പൽ കേരള തീരത്ത് നിന്ന് പുറപ്പെട്ടെങ്കിലും തിരിച്ചെത്തിയില്ല. അറ്റകുറ്റപ്പണികൾക്കായി പോയ കപ്പൽ ഉടൻ തിരിച്ചെത്തുമെന്നാണ് തുറമുഖ വകുപ്പ് വളരെക്കാലമായി പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ, കപ്പൽ തിരികെ വരില്ലെന്ന് തുറമുഖ മന്ത്രി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
Trending
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
- ‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്
- നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍