ഹൈദരാബാദ്: സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടാനായി ഏഴു മാസം പ്രായമുള്ള മകളെ ബലി നല്കിയ കേസില്‍ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു.
തെലങ്കാനയിലെ സൂര്യപേട്ട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഭാരതി എന്ന യുവതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി നിലവില്‍ ജയിലിലാണ്.
2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കു കാരണം സര്‍പ്പദോഷമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തെന്ന് ഭാരതിയുടെ ഭര്‍ത്താവ് കൃഷ്ണ നല്കിയ പരാതിയില്‍ പറയുന്നു. കൊല നടക്കുമ്പോള്‍ കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്ക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങള്‍ക്കു ബലിയര്‍പ്പിച്ചെന്നും സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടിയെന്നും ഭാരതി വിളിച്ചുപറഞ്ഞു. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
2023ല്‍ ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെ ഭാരതി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ഭാരതിയെ കോടതി ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഈ ശിക്ഷ അനുഭവിക്കവെയാണ് കുട്ടിയെ ബലി കൊടുത്ത കേസില്‍ വധശിക്ഷ വിധിച്ചത്.
ഭാരതിയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ക്ക് സര്‍പ്പദോഷമുണ്ടെന്ന് ഒരു ജ്യോതിഷി പറഞ്ഞിരുന്നു. സര്‍പ്പദോഷ ആചാരങ്ങളില്‍ യുവതി വിശ്വസിച്ചിരുന്നെന്നും സ്ഥിരമായി ഇതിന്റെ വീഡിയോകള്‍ ഫോണില്‍ കാണാറുണ്ടെന്നും ഭര്‍ത്താവ് കൃഷ്ണ പോലീസിന് മൊഴി നല്‍കിയിരുന്നു. ഭാരതി ഇപ്പോള്ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ വനിതാ സെന്‍ട്രല്‍ ജയിലിലാണ്.
Trending
- ആര്.എച്ച്.എഫിന്റെ അഞ്ചാമത് സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന് ചാരിറ്റി അവാര്‍ഡിനുള്ള മത്സരങ്ങള്‍ ആരംഭിച്ചു
- ഏഴു മാസം പ്രായമുള്ള മകളെ ബലി നല്കി, നാവ് മുറിച്ചുമാറ്റി; യുവതിക്ക് വധശിക്ഷ
- ഒമാന്റെ ആതിഥേയത്വത്തില്‍ അമേരിക്ക- ഇറാന് ചര്‍ച്ച: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- വളാഞ്ചേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
- ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാനപ്പെരുന്നാള് ആചരിച്ചു
- പീഡനക്കേസ് പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- ബഹ്റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി