തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24ലെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു. ഡിഎ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് ജീവനക്കാർക്ക് ഉപയോഗപ്രദമാക്കുക, വിലക്കയറ്റം തടയുക, സഹകരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ വകുപ്പ് ജീവനക്കാർ പണിമുടക്കുന്നത്. മൂന്നു വർഷമായി സർക്കാർ ജീവനക്കാർക്ക് അവകാശപ്പെട്ട യാതൊരു ആനുകൂല്യങ്ങളും ഇടതുപക്ഷ സർക്കാർ അനുവദിച്ചിട്ടില്ല. ഡിഎ അനുവദിച്ചിട്ട് മൂന്നു വർഷമായി. ലീവ് സറണ്ടർ നഷ്ടപ്പെട്ടു, മെഡിസെപ് പദ്ധതി പരാജയപ്പെട്ടു. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് പ്രകടനപത്രികയിൽ പറഞ്ഞ ഉറപ്പു പോലും പാലിക്കപ്പെട്ടില്ല. ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ എങ്ങനെ നീട്ടിക്കൊണ്ടുപോകാം എന്ന ഗവേഷണത്തിലാണ്. ഈ സാഹചര്യത്തിൽ പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Trending
- ’സ്ഥലം മാറ്റി ഓമനിക്കുകയല്ല, പിരിച്ചുവിടണം’; കെഎസ്യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച സിഐക്കെതിരെ ഷാഫി പറമ്പിൽ
- മൗനം വെടിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍; ‘താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്’, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം
- പാപ്പാക്ക് സപ്തതി ആശംസകൾ നേർന്നുകൊണ്ട് ബഹ്റൈൻ എ.കെ.സി. സി.
- രാഹുൽ നിയമസഭയിലെത്തിയത് വിഡി സതീശന്റെ നിലപാട് തള്ളി; ഇനി മണ്ഡലത്തിലും സജീവമാകും, ശനിയാഴ്ച പാലക്കാടെത്തും
- വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; നിര്‍ണായക വിധിയുമായി സുപ്രീം കോടതി, വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തു
- ‘തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ’; എംസി റോഡ് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി മാത്യുകുഴൽനാടൻ എംഎൽഎ
- ഇസ്രയേൽ അതിക്രമങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുത് ഖത്തർ പ്രധാനമന്ത്രി
- തലയരിഞ്ഞ് ഹാര്‍ദ്ദിക്കും ബുമ്രയും, നടുവൊടിച്ച് അക്സറും കുല്‍ദീപും, പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം