ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ നിയമപരവും നീതിന്യായപരവുമായ സഹകരണം ശക്തിപ്പെടുത്തണമെന്നും ഇതു സംബന്ധിച്ച കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദ പറഞ്ഞു. ജി.സി.സി. രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ 34ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി. ജുഡീഷ്യല്‍ വിധികള്‍, ഡെപ്യൂട്ടേഷനുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ നടപ്പിലാക്കാനുള്ള കരാര്‍ നവീകരിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ വരുന്ന സിവില്‍, ക്രിമിനല്‍ നിയമ സഹകരണം സംബന്ധിച്ച കരാറുകള്‍ക്ക് യോഗം അംഗീകാരം നല്കി. ജുവനൈല്‍ ജസ്റ്റിസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ദോഹ രേഖയ്ക്ക് യോഗം അംഗീകാരം നല്കി. വിവേചന വിരുദ്ധ നിയമങ്ങള്‍ക്കും വിദ്വേഷ പ്രസംഗ നിയമങ്ങള്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം അവലോകനം ചെയ്തു.
Trending
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്
- സർക്കാർ ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ, വിവരങ്ങൾ പറഞ്ഞു; പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബഹ്റൈന്‍ തോല്‍വി
- ബഹ്റൈന്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
- സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു
- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്