ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ നിയമപരവും നീതിന്യായപരവുമായ സഹകരണം ശക്തിപ്പെടുത്തണമെന്നും ഇതു സംബന്ധിച്ച കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദ പറഞ്ഞു. ജി.സി.സി. രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ 34ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി. ജുഡീഷ്യല്‍ വിധികള്‍, ഡെപ്യൂട്ടേഷനുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ നടപ്പിലാക്കാനുള്ള കരാര്‍ നവീകരിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ വരുന്ന സിവില്‍, ക്രിമിനല്‍ നിയമ സഹകരണം സംബന്ധിച്ച കരാറുകള്‍ക്ക് യോഗം അംഗീകാരം നല്കി. ജുവനൈല്‍ ജസ്റ്റിസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ദോഹ രേഖയ്ക്ക് യോഗം അംഗീകാരം നല്കി. വിവേചന വിരുദ്ധ നിയമങ്ങള്‍ക്കും വിദ്വേഷ പ്രസംഗ നിയമങ്ങള്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം അവലോകനം ചെയ്തു.
Trending
- സിബിഎസ്ഇ ക്ലസ്റ്റർ മത്സരങ്ങളിൽ ഇന്ത്യൻ സ്കൂളിന് മികച്ച നേട്ടം
- “ഗാന്ധിവധിക്കപ്പെട്ട 77 വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും ” മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി.
- “തണലാണ് കുടുംബം” കാംപയിന് പ്രൗഢ തുടക്കം
- ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു, ഗുരുതര പരിക്ക്
- ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും എന്ന് ഉദ്ദേശിച്ചത് ആയുർവേദ ചികിത്സ: കെ ആർ മീര
- കാന്‍സര്‍ ; രോഗത്തേക്കാള്‍ അപകടകാരി തെറ്റായ അറിവുകള്‍: മഞ്ജു വാര്യര്‍
- ‘കുഞ്ഞുങ്ങളേ വിഷമിക്കേണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; വിദ്യാഭ്യാസമന്ത്രി
- കളരിപ്പയറ്റ് ഇനത്തിൽ ഹരിയാണക്കാരിക്ക് ദേശീയഗെയിംസില്‍ 2മെഡലുകള്‍