തിരുവനന്തപുരം: വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണമെന്നു യുവമോർച്ച. മുഖ്യമന്ത്രിയുടെ മകൾ സംശയത്തിന് അതീതയായിരിക്കണം. ഈ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം . സത്യം പുറത്ത് വരണം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപറ്റിയത് എന്തിനെന്ന് ജനങ്ങൾ അറിയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എന്തിന്റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച മാസപ്പടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കരിമണൽ കമ്പനി ഉടമയുടെ ഡയറിയിൽ കോൺഗ്രസിന്റെ നേതാക്കളുമുണ്ട്. ഇക്കാര്യത്തിൽ എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളത് എന്നും പ്രഫുൽ കൃഷ്ണൻ ചോദിച്ചു.
Trending
- ഇംതിയാസ് പദ്ധതിയുടെ അഞ്ചാം ഘട്ടം എസ്.സി.ഡബ്ല്യു. ആരംഭിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് 10 വര്‍ഷം തടവ്
- ബഹ്റൈനില്‍ 2026ലെ ഹജ്ജിന് രജിസ്ട്രേഷന് ആരംഭിച്ചു
- മുഹറഖില്‍ വേനല്‍ക്കാല നീന്തല്‍ക്കുള പരിശോധന ആരംഭിച്ചു
- ബഹ്റൈനിലെ വൈറസ് അണുബാധ വ്യാപനം സാധാരണമെന്ന് ആരോഗ്യ വിദഗ്ധന്‍
- കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
- ചൈനയുടെ നീക്കത്തിന് മറുപടി: റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്സ് ഉല്പാദനത്തിനായി 1,345 കോടിയുടെ പദ്ധതിയുമായി ഇന്ത്യ
- ശ്രീദേവ് കപ്പൂരിന് അഭിമാനക്കാം , ചരിത്ര പ്രസിദ്ധമായ മലമ്പാർ കലാപം പറയുന്ന’ജഗള’.18 ന് എത്തും.