തിരുവനന്തപുരം: വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണമെന്നു യുവമോർച്ച. മുഖ്യമന്ത്രിയുടെ മകൾ സംശയത്തിന് അതീതയായിരിക്കണം. ഈ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം . സത്യം പുറത്ത് വരണം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപറ്റിയത് എന്തിനെന്ന് ജനങ്ങൾ അറിയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എന്തിന്റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച മാസപ്പടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കരിമണൽ കമ്പനി ഉടമയുടെ ഡയറിയിൽ കോൺഗ്രസിന്റെ നേതാക്കളുമുണ്ട്. ഇക്കാര്യത്തിൽ എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളത് എന്നും പ്രഫുൽ കൃഷ്ണൻ ചോദിച്ചു.
Trending
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി