തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലായിൽ ശക്തമാകാൻ സാദ്ധ്യതയെന്ന് വിവരം. 2017ന് സമാനമായ രീതിയിലാണ് കേസുകൾ വർദ്ധിക്കുന്നതെന്നും ആശുപത്രികൾ അതിനനുസരിച്ച് സജ്ജമാക്കുമെന്നും മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു.രോഗവ്യാപനം തടയാൻ വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും. തദ്ദേശ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാവും ഡ്രൈ ഡേ ആചരിക്കുക.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ ആരംഭിക്കും. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐ എം എയുമായും ഐ എ പിയുമായും ഇന്ന് യോഗം ചേരും. പരിശോധനകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം മരുന്നും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തും. ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.2017ൽഡെങ്കി ബാധിതർ- 21993
മരണം-165 ഇക്കൊല്ലംഡെങ്കി ബാധിതർ- 2697 മരണം-7.ആശുപത്രികളിൽ കഴിയുന്നവർ കൊതുകുവല ഉപയോഗിക്കണം.എലിപ്പനി പ്രതിരോധ ഡോക്സിസൈക്ലിൻ ഗുളിക ആശുപത്രി വഴി നൽകും.ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം.പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ മാസ്ക് വയ്ക്കണം.പനിയുള്ള കുട്ടികളെ സ്കൂളിൽ വിടരുത്. വീട്ടിൽ ചികിത്സ പാടില്ല.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍