മനാമ: ബഹ്റൈനിലെ ഹാജിയത്തിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ (ജയൻ) സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തു . ഭാര്യയും കുട്ടിയും ബഹ്റൈനിൽ അടുത്താണ് നാട്ടിലേക്ക് അയച്ചത്. മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിയമ കാര്യ നടപടിക്രമങ്ങൾ നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ അമ്മാവൻ 6 മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് വന്ന ഉടനെ ആത്മഹത്യ ചെയ്തിരുന്നു . അന്ന് എംബസിയോട് ബി കെ എസ് എഫ് വിവരങ്ങൾ സമർപ്പിച്ചപ്പോൾ സൗജന്യമായി നാട്ടിലെത്തിച്ചിരുന്നു. കടബാധ്യത മൂലം ജയൻ പാസ്പോർട്ട് ബംഗാളിക്ക് 500 ദിനാറിന് പണയം വെച്ചിരിക്കയാണ്. ബി കെ എസ് എഫ് ഹെൽപ് ലൈൻ ടീമിന്റെ ഇടപെടലിലൂടെ പരിഹരിച്ചു വരുന്നു.
Trending
- ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധവേണം: അഡ്വ. പി. സതീദേവി
- വയനാട് പുനരധിവാസം; സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ
- പൊയിലൂരില്‍ സംഘര്‍ഷം; ബി.ജെ.പി. പ്രവര്ത്തകന് വെട്ടേറ്റു
- ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ്ലെറ്റിനുള്ളില്‍ കുറിപ്പ്; 320 യാത്രക്കാരുമായി എമര്‍ജന്‍സി ലാന്‍ഡിംഗ്
- ബഹ്റൈനില്‍ ഞണ്ടിനെ പിടിക്കുന്നത് രണ്ടു മാസത്തേക്ക് നിരോധിച്ചു
- ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു
- ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന് സമ്മാനം; അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി
- ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍