മുംബയ്: കാമുകനെ തേടി ഇന്ത്യയിലേയ്ക്കെത്തിയ പാകിസ്ഥാൻ യുവതി മടങ്ങിയെത്തിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബയ് പൊലീസിന്റെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചതെന്നും ഉർദുവിലാണ് സംസാരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2008ൽ മുംബയിൽ നടന്നത് പോലൊരു ആക്രമണം പ്രതീക്ഷിക്കണമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണം നടക്കുന്നെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം മുംബയ്, ഉത്തർപ്രദേശ് സർക്കാരിനായിരിക്കും എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ(25) മീണയെ വിവാഹം കഴിക്കാനാണ് അനധികൃതമായി ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു.
Trending
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
