തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു. കളത്തറ എം.എസ് വില്ലയിൽ അമ്പത്താറുകാരി ലീനാമണിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കളത്തറയ്ക്ക് സമീപത്തായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. കുടുംബവീടുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ലീനാമണിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഭർത്താവിന്റെ വസ്തുവകകൾ ലീനാമണിയ്ക്ക് വിട്ടുനൽകാതെ കയ്യടക്കാൻ ചിലർ ശ്രമിച്ചു. 40 ദിവസം മുൻപ് ഭർത്താവിന്റെ ബന്ധു അഹദ് കുടുബസമേതം ഇവരുടെ വീട്ടിൽ കയറി താമസമാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം ലീനാമണിക്ക് കോടതിയിൽ നിന്നുള്ള സംരക്ഷണ ഉത്തരവുമായി പൊലീസ് വീട്ടിൽ എത്തിയിരുന്നു. ഇതാണ് ഇന്നത്തെ വഴക്കിന് കാരണമായത്.ഇന്ന് രാവിലെ പത്തുമണിയോടെ കല്യാണത്തിന് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ലീനാമണിയ്ക്കുനേരെ ആക്രമണമുണ്ടായത്. ഷാജി, അഹദ്, മുഹ്സിൻ എന്നിവരാണ് ലീനാമണിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട് .ആക്രമണത്തിന് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. അക്രമികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ആരെങ്കിലും പിടിയിലായോ എന്ന് വ്യക്തമല്ല.
Trending
- കേരള ശ്രീ ജേതാവായ ആശാ പ്രവര്‍ത്തക ഷൈജ ബേബി മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു
- ബഹ്റൈനിൽ ‘MyGov’ ആപ്പ് വഴി ഐ.ഡി. കാർഡ്, ജനന സർട്ടിഫിക്കറ്റ് സേവനങ്ങൾ ലഭ്യം
- സ്വകാര്യ ബസ് പെര്‍മിറ്റ് കേസ്; സര്‍ക്കാരിന്റെയും കെ.എസ്.ആര്.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി
- രാഷ്ട്രീയമുള്ള രണ്ടു പേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ല, അത് വെറുമൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗെന്ന് മുഖ്യമന്ത്രി
- സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
- കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; നീണ്ടകര സ്വദേശിയായ പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽചാടി മരിച്ചു
- 4 വയസുകാരിയെ കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വാർഷിക ഇഫ്താർ സംഗമം നടത്തി