2047 ഓടെ ഹിന്ദി രാജ്യത്തെ പൊതുഭാഷയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ബ്രിട്ടീഷ് സർക്കാർ വിഭജിച്ച് ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുകയും ചെയ്തതിനാലാണ് ഹിന്ദി ഔദ്യോഗിക ഭാഷ അല്ലാതായത്.
ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒരുമിച്ച് നിർത്താൻ കഴിയൂ. ഗുജറാത്തിലെ സൂറത്തിൽ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വാദം പ്രചരിപ്പിക്കുകയും പരസ്പരം തല്ലിച്ച് ജനങ്ങളെ മുതലെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകാൻ ഹിന്ദിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷ അറിയാത്തതിനാൽ പ്രാദേശികമായി മാത്രം ഒതുങ്ങുന്ന നിരവധി സംരംഭകരും വ്യവസായികളും രാജ്യത്തുണ്ട്. അവർക്ക് ഹിന്ദി സംസാരിക്കാൻ അറിയാമെങ്കിൽ അവർക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
Trending
- മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല
- ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?
- ‘വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം’; ആര്യക്കെതിരെ വെള്ളാപ്പള്ളി
- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
- സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

