ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. ഗോതമ്പിന്റെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. 2020 നെ അപേക്ഷിച്ച് അരി ഇപ്പോൾ സ്റ്റോക്കിലുണ്ടെങ്കിലും, ഉൽപാദനം കുറഞ്ഞാൽ ഈ സ്റ്റോക്ക് വേഗം തന്നെ കുറയും.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റ് ഒന്നിന് അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് 545.97 ലക്ഷം ടൺ ആണ്. 2017 ൽ മാത്രമാണ് ഇത് 499.77 ആയി കുറഞ്ഞിട്ടൊള്ളു. അരിയുടെ മാത്രം കണക്കെടുത്താൽ 279.52 ലക്ഷം ടൺ മാത്രമാണുള്ളത്. 253.40 ലക്ഷം ടണ്ണായിരുന്നു ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അളവ്. കഴിഞ്ഞ വർഷത്തേക്കാൾ 11.5 ലക്ഷം ടൺ കുറവാണ് ഈ വർഷം.
കേന്ദ്ര സർക്കാർ ധാന്യ സ്റ്റോക്കിൽ നിന്ന് ഗോതമ്പിന്റെ വിതരണം കുറയ്ക്കുകയും പകരം അരിയുടെ വിതരണം വർദ്ധിപ്പിക്കുകയും ചെയ്തതായി ഒരു വിദഗ്ധൻ പറഞ്ഞു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

