സൗത്ത് കരോലിനാ: കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിന് യു.എസ്. ഹൗസില്‍ പത്തു റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ കൂട്ടത്തില്‍ ഡമോക്രാറ്റുകളോടു ചേര്‍ന്ന് വോട്ടു ചെയ്ത യു.എസ്. ഹൗസ് പ്രതിനിധി റ്റോം റൈസിന് സൗത്ത് കരോലിനാ സെവന്റ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വന്‍ പരാജയം. ട്രമ്പ് പിന്തുണച്ച റസ്സല്‍ ഫ്രൈയാണ് ഇവിടെ ടോമിനെ പരാജയപ്പെടുത്തിയത്. രാജ്യം വളരെ താല്പര്യത്തോടെ ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.
സൗത്ത് കരോലിനാ മുന്‍ ഗവര്‍ണ്ണര്‍ നിക്കി ഹേലിയും റസ്സലിനെ പിന്തുണച്ചിരുന്നു.
ടോം റൈസ് അഞ്ചു തവണയാണ് ഇവിടെ നിന്നും യു.എസ്. ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ട്രമ്പിനെതിരെ വോട്ടു ചെയ്ത പത്തുപേരില്‍ പരാജയപ്പെട്ട ആദ്യഅംഗമാണ് ടോം റൈസ്. 99 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ റസ്സല്‍ ഫ്രൈ 57 ശതമാനം വോട്ടുകള്‍ നേടി ടോമിന് 24.6 ശതമാനം മാത്രമേ നേടാനായുള്ളൂ.
Trending
- സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്. ബിന്ദു
- ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു
- മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി
- മലപ്പുറത്ത് യുവാവിനെയും ഒരു വയസുള്ള മകളെയും കാണാതായി
- അമിത ഭാരം ചുമത്തി ലാഭം കൊയ്യുന്നു, വിമാനയാത്രാ നിരക്കുകളുടെ വർദ്ധനവ് റദ്ദാക്കണം: ജോൺ ബ്രിട്ടാസ് എം പി
- പൗരത്വ നിയമലംഘനം റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഹോട്ട്ലൈൻ തുടങ്ങി
- കെ.എസ്.ആര്.ടി.സിക്ക് 20 കോടി കൂടി അനുവദിച്ചു
- മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജൂലൈ 5 ന് ബഹ്റൈനിൽ സംവാദം സംഘടിപ്പിക്കുന്നു