മനാമ: അദ്ലിയയില്‍ ഇരുനില വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ കേസില്‍ മുങ്ങല്‍ വിദഗ്ദ്ധനും രണ്ടു കൂട്ടാളികള്‍ക്കും ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഇവര്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു. നാലാമത്തെ പ്രതിക്ക് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അഞ്ചാമതൊരാള്‍ക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ സംഘത്തലവനായ മുങ്ങല്‍ വിദഗ്ദ്ധനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
51കാരനായ സംഘത്തലവനാണ് വിത്തുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി മറ്റു രണ്ടു പ്രതികളെ സഹായികളാക്കി നിര്‍ത്തി കൃഷി നടത്തുകയായിരുന്നു. ചട്ടിയില്‍ നട്ട കഞ്ചാവ് ചെടികള്‍, ചൂടിനായുള്ള വിളക്കുകള്‍, എയര്‍ കണ്ടീഷനിംഗ് യൂണിറ്റ്, മണ്ണ്, വളം, വായുസഞ്ചാരത്തിനുള്ള ഫാനുകള്‍, ഉണക്കാനുള്ള റാക്കുകള്‍ എന്നിവ വീട്ടില്‍ അന്വേഷണോദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
നാലാം പ്രതി ഇവര്‍ കൃഷിചെയ്തുണ്ടാക്കിയ കഞ്ചാവ് വിറ്റിരുന്നയാളും അഞ്ചാം പ്രതി ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചയാളുമാണ്.
Trending
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ രണ്ടുപേര്‍ക്കെതിരെ കുറ്റം ചുമത്തി
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ