കോഴഞ്ചേരി: പുല്ലാട് ജി ആൻഡ് ജി നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളായ ഗോപാലകൃഷ്ണനും മകൻ ഗോവിന്ദും തിരുവല്ല ഡിവൈഎസ്പി മുൻപാകെ കീഴടങ്ങി. 100 കോടി രൂപയുടെ തട്ടിപ്പ് സ്ഥാപനത്തിൽ നടന്നുവെന്നാണു സംശയിക്കുന്നത്. 124 കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഡിസംബർ വരെ നിക്ഷേപകർക്കു പലിശ നൽകിയിരുന്ന ഇവർ ജനുവരി അവസാനമാണ് കുടുംബത്തോടെ മുങ്ങിയത്. ഇതിനു മുമ്പുള്ള മാസങ്ങളിൽ നിക്ഷേപ കാലാവധി പൂർത്തിയായവർ മടക്കികിട്ടാൻ ഉടമകളെ സമീപിച്ചിരുന്നു. ഇവരോടു ഫണ്ടു വരാനുണ്ടെന്നു പറഞ്ഞു സമയം നീട്ടി ചോദിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് ഒരാഴ്ച മുൻപ് നാട്ടുകാർ മാർച്ച് നടത്തിയിരുന്നു.
Trending
- ഐ.വൈ.സി.സി ബഹ്റൈൻ വനിത വേദി, കേക്ക് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി
- വിമാനത്തില്‍ കേന്ദ്രമന്ത്രിക്ക് ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ സീറ്റ്; എയര്‍ഇന്ത്യയെ വിമര്‍ശിച്ച് ശിവരാജ് സിങ് ചൗഹാന്
- കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ദുരന്തം
- തൃണമൂൽ നേതാക്കൾ പാണക്കാട്ടെത്തി
- പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു
- മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്
- ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ ബഹ്റൈൻ പ്രതിനിധി സംഘത്തെ നയിച്ച് വ്യവസായ മന്ത്രി
- ഇടപ്പാളയം – ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്