കല്പറ്റ: വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. വയനാട് തെക്കുംതറയിൽ ബി.ജെ.പി പ്രാദേശിക നേതാവ് ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.167 കിറ്റുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. അതേസമയം വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണിതെന്നാണ് ബി.ജെ.പി പറയുന്നത്. കിറ്റുകൾ എത്താൻ വൈകിയതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്യാൻ സ്റ്റോക്ക് ചെയ്തതാണെന്നും ബി.ജെ.പി വാദിക്കുന്നു.പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തായി നടത്തിയ റെയ്ഡിലാണ് കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തത്. അഞ്ച് കിലോവീതം തൂക്കം വരുന്ന ഓരോ കിറ്റിലും 11 സാധനങ്ങളാണ് ഉള്ളത്. ഒന്നിന് തന്നെ 450 രൂപ വിലവരും. സംഭവത്തിൽ പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആർക്ക് വേണ്ടി, എന്തിന് വേണ്ടിയാണ് കിറ്റ് കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വയനാട് ബത്തേരിയിലും അവശ്യ സാധനങ്ങളടങ്ങിയ 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തിരുന്നു. മാനന്തവാടി കെല്ലൂരിലും കിറ്റ് വിതരണ ആരോപണം ഉയർന്നിരുന്നു.
Trending
- 15 കാരന് തോക്ക് കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; നാലു വയസുകാരന് മരിച്ചു
- സ്കൂള്‍ വരാന്തയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്
- ഖത്തര്‍ അമീറിന് വന്‍ വരവേല്‍പ്പ്, ആലിംഗനം ചെയ്തു പ്രധാനമന്ത്രി
- മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം; വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി
- സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കി തരൂര്‍
- പിതാവിന് ചികിത്സാസഹായം നൽകാമെന്നു പറഞ്ഞ് പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരെ പെൺകുട്ടിയുടെ പരാതി
- ‘പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു,പിടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ല’: വി അബ്ദുറഹിമാന്
- IYC ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു