വാഷിംഗ്ടൺ: ദത്തെടുത്ത കുട്ടിയെ അഞ്ച് വർഷത്തോളം അമേരിക്കൻ ദമ്പതികൾ പീഡിപ്പിച്ചു. ഗാരേജിൽ ഉണ്ടാക്കിയ ചെറിയ പെട്ടിയിലാണ് 14 വയസ്സുള്ള മകനെ പൂട്ടിയിട്ടത്. കുട്ടിയെ ചെറിയ പെട്ടിയിലാക്കി ഓരോ ചെറിയ തെറ്റിനും മൃഗീയമായാണ് മർദിച്ചിരുന്നത്. ടോയ്ലറ്റിൽ പോകാനായി പുറത്തിറങ്ങാൻ പോലും കുട്ടിയെ ദമ്പതികൾ അനുവദിച്ചിരുന്നില്ല. പെട്ടിയിൽ അതിനാൽ പെട്ടിയിൽ ഉണ്ടായിരുന്ന ഒരു ബക്കറ്റിൽ മൂത്രമൊഴിക്കാൻ കുട്ടി നിർബന്ധിതനാവുകയായിരുന്നു. ഓരോ നിമിഷവും നിരീക്ഷിക്കാൻ പെട്ടിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിൽ പോകാനായി മാത്രമാണ് കുട്ടിയെ പെട്ടിക്ക് പുറത്തിറക്കിയിരുന്നത്. പെട്ടിയിൽ ഒരു മെത്തയും ബക്കറ്റും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം അഞ്ച് വർഷത്തോളം മാതാപിതാക്കളുടെ പീഡനം നേരിട്ട കുട്ടി ഇപ്പോൾ സ്വതന്ത്രനായിട്ടുണ്ട്.
2017ൽ ആണ് ട്രേസിയും തിമോത്തി ഫെറിറ്ററും ഒരു കുട്ടിയെ ദത്തെടുത്തത്. കുറച്ചുനാൾ മുമ്പ് കുട്ടി സ്കൂളിൽ നിന്ന് ഓടിപ്പോവുകയായിരുന്നു. തുടർന്ന് ട്രേസിയും തിമോത്തി ഫെറിറ്ററും കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പോലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ഗാരേജിൽ ഉണ്ടാക്കിയ ചെറിയ പെട്ടി കണ്ടത്. പിന്നീട് കുട്ടിയെ കണ്ടെത്തിയതോടെയാണ് ക്രൂരതയുടെ കഥ മുഴുവൻ പുറത്തായത്. തലയിൽ പിടിച്ച് ചുമരിൽ ഇടിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്യുമായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഒരു ദിവസം 18 മണിക്കൂറോളം തന്നെ പെട്ടിയിൽ അടച്ചിട്ടിരുന്നതായി കുട്ടി പോലീസിനോട് പറഞ്ഞു.
14 വയസ്സുള്ള മകനെ ഗാരേജിലെ ഒരു ചെറിയ പെട്ടിയിൽ പൂട്ടിയിട്ടതായി ആരോപിച്ച് ഫ്ലോറിഡയിലെ ഈ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. “നാട്ടിൽ തിരിച്ചെത്തുന്നതിനേക്കാൾ ജയിലിൽ കിടക്കാനാണ് താൻ ആഗ്രഹിക്കുന്നത്” എന്നും അതിനാൽ തന്നെ അറസ്റ്റുചെയ്യണമെന്നും കുട്ടി പോലീസിനോട് അപേക്ഷിക്കുകയായിരുന്നു.
