ദില്ലി: ഡോ വദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി. വിടുതൽ ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി. വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന് രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിടുതൽ ഹർജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂർ, അശ്വതി എംകെ എന്നിവരാണ് ഹാജരായത്.
Trending
- അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ‘വികസനനേട്ടം@2025’ ചിത്രീകരണം പുരോഗമിക്കുന്നു.
- സലാലയിലെ മൂന്നാമത് സക്കാത്ത് സമ്മേളനത്തില്‍ ബഹ്റൈന്‍ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ പങ്കെടുക്കുത്തു
- കരൂര്‍ ദുരന്തം: നിർണായക നീക്കവുമായി തമിഴ്നാട് പൊലീസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന
- മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം; ഏഷ്യക്കാരന്റെ വിചാരണ ഒക്ടോബര്‍ ഏഴിന്
- വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം : ഇ പി ജയരാജൻ
- രണ്ടാമത് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കമായി
- മിസ്റ്റിക് മെലഡീസ് കച്ചേരിയുമായി ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
- മലാബാർ മെഗാ കപ്പ് 2025: റണ്ണേഴ്സ് അപ്പ് ആയ ഐ.വൈ.സി.സി എഫ്.സി യെ ദേശീയ കമ്മിറ്റി അനുമോദിച്ചു.