വലപ്പാട്: മുന്‍ ആയുര്‍വേദ ഡയറക്ടറും ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖനുമായ തൃശൂര്‍ വലപ്പാട് ചന്തപ്പടിയില്‍ താമസിക്കുന്ന പൊക്കഞ്ചേരി
ഡോ. പി.ആര്. പ്രേംലാല്‍ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.
പരേതനായ പൊക്കഞ്ചേരി രാമകൃഷ്ണന് വൈദ്യരുടെ മകനാണ്. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. തൃശൂര്‍ ജില്ലയുടെ തീരദേശമേഖലയില്‍ ആയുര്‍വേദ ചികിത്സകനായും വിഷവൈദ്യനായും സേവനം ചെയ്തു. രോഗികളോടുള്ള സമീപനം അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ മികച്ച സ്ഥാനം നല്കി.
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ), ജോയിന്റ് ഡയറക്ടര്‍,
ആയുര്‍വേദ ഡയറക്ടര്‍ എന്നീ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. അദ്ദേഹം ആയുര്‍വേദ ഡയറക്ടറായ കാലഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം പുതിയ ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ചത്. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 2001ല്‍ വിരമിച്ചശേഷം പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചു.
ഭാര്യ: വാസന്തി. മക്കള്‍: ദേവന്, ഡോ. ദേവി. മരുമകന്: ഡോ. രവീഷ്.
Trending
- ‘വോട്ട് കൊള്ള’ ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയേറുന്നു, സ്ഫോടാനാത്മകമെന്ന് സിപിഎം; ‘വോട്ട്ചോരി.ഇൻ’ വെബ്സൈറ്റ് തുറന്ന് പ്രചരണം ശക്തമാക്കി രാഹുൽ
- ഉച്ചവിശ്രമത്തിന് റൂമിലെത്തി, കാണാതായതോടെ സുഹൃത്തുക്കൾ തിരക്കിയെത്തി, മലയാളി ഹൃദയാഘാതം മൂലം മരിച്ചു
- ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
- മുന്‍ ആയുര്‍വേദ ഡയറക്ടര്‍ ഡോ. പി.ആര്. പ്രേംലാല്‍ നിര്യാതനായി
- അസര്ബൈജാന്- അര്‍മേനിയ സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ഗാസയിലെ ഇസ്രായേലി സൈനിക നടപടികളെ അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ അപലപിച്ചു
- ‘മുഖ്യമന്ത്രി ഏകാധിപതി’; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം
- ‘കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ല, തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പൊലീസിൽ പരാതിയുമായി കെഎസ്യു നേതാവ്