ന്യൂഡല്‍ഹി: നഗ്നരായി നടത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അതിജീവിതകളായ കുക്കി വനിതകള്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ അസമിലേക്ക് മാറ്റരുതെന്നും അതിജീവിതകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ മണിപ്പുര്‍ പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരേ നടന്ന വിവിധ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപംനല്‍കുമെന്ന സൂചനയും സുപ്രീംകോടതി നല്കി. നാളെ കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ടശേഷം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവുണ്ടായേക്കും. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്‍കിയേക്കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. രണ്ട് കുക്കി വനിതകളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ മണിപ്പുരിന് പുറത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്ന കേന്ദ്ര ആവശ്യത്തെയും കുക്കി വിഭാഗം ശക്തമായി എതിര്‍ത്തു. അസമിലേക്ക് വിചാരണ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍ മണിപ്പുരിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട അതിജീവിതകള്‍ക്ക് മണിപ്പുരിലെ ഗോത്രമേഖലകളില്‍പ്പെട്ട കോടതികളിലാണ് വിചാരണ എളുപ്പമാകുകയെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
Trending
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു.
- ബഹ്റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ചിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കൗമാര റേസർ ഫർഹാൻ ബിൻ ഷഫീൽ.
- ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്ക് നിര്‍മാണത്തിന് തുടക്കമായി
- അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്ര വനിതാ സംഘടനയില്‍ ആദ്യ അറബ് നേതാവായി ആയിഷ അല്‍ ഹറം
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു
- സമ്മർ ഡിലൈറ്റ് സീസൺ 3 – ഫ്രൻഡ്സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
- ഗള്‍ഫ് അണ്ടര്‍ 16 ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ടീമിന് കിരീടം
- ബഹ്റൈനില്‍ നിയമവിരുദ്ധമായി പിടിച്ച 90 കിലോ ചെമ്മീന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി; നാലു പേര് അറസ്റ്റില്‍