ന്യൂഡല്‍ഹി: നഗ്നരായി നടത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അതിജീവിതകളായ കുക്കി വനിതകള്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ അസമിലേക്ക് മാറ്റരുതെന്നും അതിജീവിതകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ മണിപ്പുര്‍ പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരേ നടന്ന വിവിധ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപംനല്‍കുമെന്ന സൂചനയും സുപ്രീംകോടതി നല്കി. നാളെ കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ടശേഷം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവുണ്ടായേക്കും. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്‍കിയേക്കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. രണ്ട് കുക്കി വനിതകളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ മണിപ്പുരിന് പുറത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്ന കേന്ദ്ര ആവശ്യത്തെയും കുക്കി വിഭാഗം ശക്തമായി എതിര്‍ത്തു. അസമിലേക്ക് വിചാരണ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍ മണിപ്പുരിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട അതിജീവിതകള്‍ക്ക് മണിപ്പുരിലെ ഗോത്രമേഖലകളില്‍പ്പെട്ട കോടതികളിലാണ് വിചാരണ എളുപ്പമാകുകയെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍


