ചെന്നെെ: ഡി എം കെയിൽ കുടുംബാധിപത്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. പ്രധാനമന്ത്രിയ്ക്ക് ചരിത്രമറിയില്ലെന്നും ഡി എം കെ കുടുംബ പാർട്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും സ്റ്റാലിൻ കുട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഭോപാലിൽ നടന്ന സമ്മേളനത്തിലാണ് ഡി എം കെ ഒരു കുടുംബാധിപത്യ പാർട്ടിയാണെന്ന് മോദി ആരോപിക്കുന്നത്. തുടർന്നാണ് സ്റ്റാലിന് പ്രതികരണം അറിയിച്ചത്. കേന്ദ്രസർക്കാർ കൊണ്ട് വരുന്ന ഏക സിവിൽ കോഡിനെതിരെയും സ്റ്റാലിൻ വിമർശനം ഉന്നയിച്ചു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ മതങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ ശ്രമത്തിന് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.
Trending
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
- മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം:പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു;അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
- ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
- അല്‍ ഫത്തേഹ് ഹൈവേ വീതികൂട്ടൽ ആരംഭിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
- ബഹ്റൈൻ കിരീടാവകാശിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.