മനാമ: ജുഫെയറിലെ ഒരു കടയിൽ വിൽപ്പനക്കായി വച്ചിരുന്ന ഗണപതി പ്രതിമ തകർക്കുകയും ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബഹ്റൈൻ മുൻ വിദേശകാര്യമന്ത്രിയും നിലവിൽ രാജാവിൻറെ നയതന്ത്ര ഉപദേഷ്ടാവുമായ ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ അപലപിച്ചു. “മതചിഹ്നങ്ങൾ തകർക്കുന്നത് ബഹ്റൈൻ ജനതയുടെ സ്വഭാവമല്ല. ഇത് നമ്മുടെ മൂല്യങ്ങളോട് വിദേശ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറ്റമാണ്, വെറുപ്പിനെ ഞങ്ങൾ നിരാകരിക്കുന്നു. ഇവിടെ (ബഹ്റൈനിൽ) എല്ലാ മതങ്ങളും വിഭാഗങ്ങളും ജനങ്ങളും ഒന്നിച്ച് നിലനിൽക്കുന്നു. അത് ചെയ്യുന്നവൻ അപരിചിതനാണ്, ഞങ്ങളിൽ ഒരാളല്ല. എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുറ്റക്കാരിയായ സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല