ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. സന്ദർശനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകി.മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വാദത്തിനിടെ നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി നൽകുന്നത് വിദേശകാര്യ മന്ത്രാലയം എതിർത്തിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി യമൻ സന്ദർശിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനൽകുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കാണ് കത്ത് കൈമാറിയത്.യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷപ്രിയയുടെ അമ്മയുടെ അഭിഭാഷകനായ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും കോടതിയെ ധരിപ്പിച്ചു. വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി ഇവരോട് നിർദേശിച്ചിരുന്നു. ഇതിന് ശേഷമാണ് യമൻ സന്ദർശിക്കാൻ നിമിഷപ്രിയയുടെ അമ്മയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Trending
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്ററിനുപുതിയ കമ്മിറ്റി
- സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥൻ; ശിവശങ്കറിന്റെ പേര് പറയാതെ പരാമർശിച്ച് പിണറായി
- വിദ്യാർത്ഥി മർദ്ദനത്തിനിരയായി മരിച്ച സംഭവം ദുഃഖകരം; നടന്നത് മുൻപേ പദ്ധതിയിട്ട ആക്രമണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
- ട്രംപിനെ ബഹ്റൈന്‍ അഭിന്ദിച്ചു
- സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ വിദ്യാർഥിനിക്ക് ദുരിത ജീവിതം
- പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, എഎസ്ഐ വിജിലൻസ് പിടിയിൽ
- പയ്യോളിയില്‍ നിയമ വിദ്യാര്‍ത്ഥിനിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- ഷഹബാസിന്റെ തലയ്ക്ക് ഗുരുതരപരിക്ക്, 5 പേർക്കെതിരേ കൊലക്കുറ്റം; ഉടൻ വിദ്യാര്‍ഥികളെ ഹാജരാക്കാൻ നിർദേശം