മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് പൊതു ധാര്‍മികതയ്ക്കും സമൂഹ മൂല്യങ്ങള്‍ക്കുമെതിരായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് രണ്ടുപേര്‍ക്ക് മൂന്നാം മൈനര്‍ ക്രിമിനല്‍ കോടതി ആറുമാസം തടവും 200 ദിനാറും വീതം ശിക്ഷ വിധിച്ചു.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചു. അധാര്‍മിക പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഇതിലൊരാളെ കോടതി കുറ്റവിമുക്തനാക്കി.
രാജ്യത്തിന്റെ നിയമപരവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ വകുപ്പില്‍നിന്ന് പബ്ലിക് പോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞു കേസെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമുണ്ടായി.
Trending
- ബെയ്റൂത്തിന് ബഹ്റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കും
- സമൂഹമാധ്യമത്തില്‍ പൊതു ധാര്‍മികത ലംഘിച്ചു; ബഹ്റൈനില്‍ രണ്ടുപേര്‍ക്ക് തടവ്
- ബഹ്റൈനില്‍ മാധ്യമ മേഖലയില്‍ വനിതാ കമ്മിറ്റി വരുന്നു
- വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി
- ‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ
- പാർട്ടി ഓഫീസിൽ നിന്നും വിഎസിൻ്റെ അവസാന പടിയിറക്കം; സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്; കനത്ത മഴ
- സാങ്കേതിക തകരാറ്: കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കി
- മൂന്നാമത് അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സുരക്ഷാ സമ്മേളനം ബഹ്റൈനില്‍