കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ യുവാവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണനെ(23) കാട്ടാക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് സംഭവം. സംഭവത്തിൽ കണ്ടക്ടർ മൈലച്ചൽ കോവിൽവിള കൃഷ്ണ വിലാസത്തിൽ സുരേഷ് കുമാറിനെ (42) വൈകിട്ടോടെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരുസീറ്റിൽ യാത്ര ചെയ്തതാണ് കണ്ടക്ടറെ ചൊടിപ്പിച്ചതെന്നാണ് ബസിലുണ്ടായിരുന്ന സഹയാത്രികർ പറയുന്നത്. ഇരുവരും ബസിൽ നിന്നിറങ്ങിയപ്പോൾ യാതൊരു പ്രകോപനവും കൂടാതെ കണ്ടക്ടർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിനോട് ആവശ്യപ്പെട്ടിട്ടും സീറ്റിൽ നിന്ന് മാറാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് സഹയാത്രക്കാർ പറയുന്നത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ മർദ്ദനമേറ്റ ഋതിക് കൃഷ്ണനെ ഡിപ്പോയിലെ ജീവനക്കാർ കുറ്റക്കാരനാക്കാൻ ശ്രമിച്ചെന്നും കണ്ടക്ടറെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ ശ്രമവും തുടങ്ങി. ബസിലെ അക്രമദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി തടസപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കണ്ടക്ടർ കാട്ടാക്കട പൊലീസിൽ പരാതിയും നൽകി. വീഡിയോ ദൃശ്യങ്ങൾ കണ്ടവരാണ് പിന്നീട് ഋതിക് കൃഷ്ണനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടാക്കട എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി മൊഴിയെടുത്തു. കണ്ടക്ടർ സുരേഷ് കുമാറിനെതിരെ നേരത്തെയും യാത്രക്കാരുടെ പരാതി ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ തന്നെ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനെ മർദ്ദിച്ച കണ്ടക്ടറെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു