മൂന്നാർ : കഴിഞ്ഞ വര്‍ഷം കവളപ്പാറയിലെ മണ്ണിടിച്ചില്‍ ദുരന്തം കണ്ട് മനസ്സ് മരവിച്ച മലയാളികള്‍ക്ക് കനത്ത ആഘാതം നല്‍കിയാണ് ഇത്തവണ രാജമല പെട്ടിമുടിയിലും സമാന ദുരന്തം സംഭവിച്ചത്. ദുരന്തമുഖത്ത് ‘‘രക്ഷാസേന’യുടെ ചീഫ് കമാൻഡറാകുന്ന ആദ്യ വനിതയായ രേഖ നമ്പ്യാരുടെ വാക്കുകളാണ് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാകുന്നത്.
2015 ൽ എൻഡിആർഎഫിന്റെ ചീഫ്കമാൻഡർ സ്ഥാനം ഏറ്റെടുത്തതു മുതൽ താൻ പിന്നിട്ട ദുരന്തഭൂമികളെയും നേരിട്ട വെല്ലുവിളികളേയും കുറിച്ച് പറയുകയാണ് രേഖ നമ്പ്യാർ.‘രാജമലയിൽ 52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനുശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും..‘ചേതനയറ്റ ശരീരങ്ങൾ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എൻഡിആർഎഫ് സംഘം. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ദുരിതം വിതയ്ക്കുന്ന മണ്ണിൽ നിന്ന് പ്രിയപ്പെട്ടവരുടെ ശരീരങ്ങളെങ്കിലും കാത്തിരിക്കുന്നവർക്ക് നൽകാനാണ് ഇവർ ശ്രമിക്കുന്നത്.ദുരന്തഭൂമിയിൽ മൃതശരീരങ്ങൾക്കു നടുവിൽ മനസ്സാന്നിധ്യം കൈവിടാതെ തന്റെ സംഘത്തിന് ഊർജം പകർന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ് എൻഡിആർഎഫിന്റെ തമിഴ്നാട്ടിലെ ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയൻ കമാൻഡർ രേഖ.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്