ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും വിരമിച്ച് ഒരു വർഷം വരെ സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിരമിച്ച് ഒരു വർഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നൽകുന്നതിനുള്ള ഭേദഗതിയും സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ശമ്പളവും സേവന നിബന്ധനകളും സംബന്ധിച്ച 1958 ലെ നിയമമാണ് നിയമ മന്ത്രാലയം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം വിരമിക്കുന്ന ചീഫ് ജസ്റ്റിസിന്റെയും സുപ്രീം കോടതി ജഡ്ജിമാരുടെയും വസതികളിൽ മുഴുവൻ സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാരെ അനുഗമിക്കുന്ന മുഴുവൻ സമയ സെക്യൂരിറ്റി ഗാർഡിന് പുറമേയാണിത്. വിരമിക്കൽ തീയതി മുതൽ ഒരു വർഷത്തേക്ക് ഈ സേവനത്തിന് സാധുതയുണ്ട്. ഭേദഗതി പ്രകാരം ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം ആറ് മാസം വരെ വാടക നൽകാതെ ഡൽഹിയിലെ ടൈപ്പ് 7 ക്വാർട്ടറിൽ തുടരാം.
Trending
- തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
- മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
- വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
- സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; ‘ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു’
- വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി; ‘നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം’
- അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും
- പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ
- കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

