ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും വിരമിച്ച് ഒരു വർഷം വരെ സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിരമിച്ച് ഒരു വർഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നൽകുന്നതിനുള്ള ഭേദഗതിയും സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ശമ്പളവും സേവന നിബന്ധനകളും സംബന്ധിച്ച 1958 ലെ നിയമമാണ് നിയമ മന്ത്രാലയം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം വിരമിക്കുന്ന ചീഫ് ജസ്റ്റിസിന്റെയും സുപ്രീം കോടതി ജഡ്ജിമാരുടെയും വസതികളിൽ മുഴുവൻ സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാരെ അനുഗമിക്കുന്ന മുഴുവൻ സമയ സെക്യൂരിറ്റി ഗാർഡിന് പുറമേയാണിത്. വിരമിക്കൽ തീയതി മുതൽ ഒരു വർഷത്തേക്ക് ഈ സേവനത്തിന് സാധുതയുണ്ട്. ഭേദഗതി പ്രകാരം ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം ആറ് മാസം വരെ വാടക നൽകാതെ ഡൽഹിയിലെ ടൈപ്പ് 7 ക്വാർട്ടറിൽ തുടരാം.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്