തിരുവനന്തപുരം: കുവൈത്ത് ദുരന്ത സ്ഥലത്ത് കേരള സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച്ചപറ്റിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്ര വൈകി ഇനിയെന്തിനാണ് ആരോഗ്യ മന്ത്രിയെ അയയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. ദുരന്തസ്ഥലത്ത് ഇനിയെത്തിയിട്ട് എന്തു കാര്യം?
ഈ സർക്കാർ ദുരന്തങ്ങളെപ്പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്. കോറോണ സമയത്ത് പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തിലെ സർക്കാർ തീരുമാനം വൈകിയതിലും കോറോണ പരത്തുന്നവരാണ് പ്രവാസികളെന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമർശത്തിലും പ്രവാസികളുടെ പ്രതിഷേധം നമ്മൾ കണ്ടതാണ്.
പ്രവാസികളുടെ പ്രശ്നം ചർച്ച ചെയ്യുന്ന വേളയിലാണ് സർക്കാരിൻ്റെ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇത്രയും വലിയ ദുരിതുമുണ്ടായിട്ടും ലോക കേരള സഭ തത്കാലത്തേക്കെങ്കിലും മാറ്റിവെയ്ക്കാതെ നടത്തുന്നത് മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും പ്രവാസികളോടുമുള്ള അവഗണനയെന്നല്ലാതെ എന്തു പറയാനാണെന്നും ചെന്നിത്തല ചോദിച്ചു.
Trending
- സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ ജൂലൈ 12 ന് റിലീസ് ചെയ്യും
- ഡോ: അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്
- സുരേഷ് ഗോപി ആദ്യ പുസ്തകം മോഹൻലാലിന് നൽകി ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു
- ട്വന്റി 20യില്‍ ഇന്ത്യയെ 13 റണ്‍സിന് സിംബാബ്വെ തോല്‍പ്പിച്ചു
- 2024 ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിച്ചു
- ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024” വാർഷിക വേനൽക്കാല അവബോധ പരിപാടി ആരംഭിച്ചു
- ചികിത്സയ്ക്കെത്തിയ ബാലികയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി
- ചെറുവണ്ണൂരിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് 30 പവൻ സ്വർണം മോഷ്ടിച്ചു