ന്യൂഡല്‍ഹി: സ്വകാര്യവൽക്കരിച്ച എയർ ഇന്ത്യ എയർലൈനിന്റെ മുൻ സബ്സിഡിയറിയായിരുന്ന അലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ ഒരുങ്ങുന്നു. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യക്കായി കേന്ദ്രസർക്കാർ ചെലവഴിച്ച പണത്തിന്റെ ഒരു ഭാഗം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ബൃഹത്തായ വികസനവുമായി മുന്നോട്ട് പോകുമ്പോൾ, പുതുതായി സ്വകാര്യവൽക്കരിക്കുന്ന എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് കമ്പനിക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് തന്നെ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തെ മറ്റ് പ്രധാന എയർലൈനുകളും ടാറ്റ ഗ്രൂപ്പും ചേർന്നുളള സംവിധാനം എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസിനെ ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
Trending
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി

